ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റു. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് സർക്കാരിന്റെ തലവനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.16 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്.
സാലിഹ് ഉദ്ദീൻ അഹമ്മദ്, ഡോ. ആസിഫ് നസ്രുൾ, ആസിഫ് മഹ്മൂദ്, ബ്രിഗേഡിയർ ജനറൽ (റിട്ട) എം. സഖാവത് ഹുസൈൻ, ആദിലുർ റഹ്മാൻ ഖാൻ, ഹസൻ ആരിഫ്, തൗഹിദ് ഹുസൈൻ, സൈദ റിസ്വാന ഹസൻ, എം.ഡി. നഹിദ് ഇസ്ലാം, സുപ്രദീപ് ചക്മ, ഫരീദ അക്തർ, ബിദാൻ രഞ്ജൻ റോയ്, എ എഫ് എം ഖാലിദ് ഹസൻ, നൂർജഹാൻ ബീഗം, ഷർമിൻ മുർഷിദ്, ഫാറൂഖ്-ഇ-അസം എന്നിവരാണ് മന്ത്രിസഭാംഗങ്ങൾ.
അതെ സമയം മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ തലവനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹബുദ്ദീൻ ആണ് മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ മേധാവിയായി പ്രഖ്യാപിച്ചത് . സംവരണവിരുദ്ധ പ്രതിഷേധം അനിയന്ത്രിതമായതോടെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലെത്തിയതോടെയാണ് ഇടക്കാല സർക്കാർ അധികാരമേറ്റത് .
English Summary : Muhammad Yunus will lead the government in Bangladesh.
