സാവോപോളോ : ബ്രസീലിൽ യാത്രാവിമാനം തകർന്ന് 61 പേർ കൊല്ലപ്പെട്ടു . സാവോപോളോയ്ക്ക് പുറത്ത് യാത്രാവിമാനം തകർന്ന് 61 പേർ മരിച്ചതായി ബ്രസീലിയൻ അധികൃതർ അറിയിച്ചു. വിമാനം തകർന്ന സ്ഥലത്ത് ബ്ലാക്ക് ബോക്സ് ഫ്ലൈറ്റ് റെക്കോർഡർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട് . വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ബ്രസീലിയൻ എയർലൈനായ വോപാസ് ലിൻഹാസ് ഏരിയസിന്റെ എടിആർ 72 എന്ന വിമാനമാണ് തകർന്ന് വീണത് .
അതെ സമയം തകർച്ചയുടെ കാരണം ഇപ്പോഴും വ്യക്തമല്ല, എയർലൈൻ വോപാസ് കഴിഞ്ഞ ദിവസം പ്രസ്താവനയിൽ പറഞ്ഞു. ബ്രസീലിയൻ സംസ്ഥാനമായ പരാനയിലെ കാസ്കവലിൽ നിന്ന് സാവോപോളോയിലേക്ക് പോവുകയായിരുന്നു വിമാനം.

ബ്രസീലിലെ വിൻഹെഡോയിലെ ജനവാസ മേഖലയിലാണ് വിമാനം തകർന്നതെന്ന് ജിയോലൊക്കേഷനിലൂടെ സിഎൻഎൻ സ്ഥിരീകരിച്ചു. അതെ സമയം ,വിമാനം ഒന്നിലധികം വീടുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ബ്രസീലിൻ്റെ സിവിൽ ഡിഫൻസ് അറിയിച്ചു. വിമാനം റെസിഡൻഷ്യൽ ഏരിയയിൽ തകർന്നു വീഴുന്നതും തുടർന്ന് ആകാശത്ത് ചാരനിറത്തിലുള്ള പുക ഉയരുന്നതും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് .

വിൻഹെഡോ നഗരത്തിൽ തകർന്നുവീണ വിമാനത്തിൽ ഉണ്ടായിരുന്ന 57 യാത്രക്കാർക്കും ബ്രസീലിയൻ രേഖകൾ ഉണ്ടെന്ന് വോപാസ് എയർലൈൻ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.എന്നാൽ ഏതെങ്കിലും യാത്രക്കാർക്ക് ഇരട്ട പൗരത്വമുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇരകളുടെ കുടുംബങ്ങൾക്കായി ഹോട്ടലുകൾ സുരക്ഷിതമാക്കാനും അവർക്ക് പിന്തുണ നൽകാനും കമ്പനി ചെലവഴിച്ചതായി അധികൃതർ പറഞ്ഞു.

English Summary : 61 dead after passenger plane crashes in Brazil, Sao Paulo state
