Subscribe to Updates
Get the latest creative news from FooBar about art, design and business.
Author: KL1Pr0gr3ss
അമേരിക്കയിൽ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം പൂ ട്രക്ക് ബിസിനസ്സ് തുടങ്ങാൻ ശ്രമിച്ച 29 കാരിയായ യുവതിയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് . താൻ പ്രതിമാസം 16,000 ഡോളർ (ഏകദേശം 13 ലക്ഷം രൂപ) സമ്പാദിക്കുന്നുണ്ടെന്ന് യുവതി വെളിപ്പെടുത്തി. സിഎൻബിസി മേക്ക് ഇറ്റിന് നൽകിയ അഭിമുഖത്തിലാണ് വിയന്ന ഹിൻ്റ്‌സെയുടെ വെളിപ്പെടുത്തൽ. ന്യൂയോർക്ക് സിറ്റിയിലെ പരസ്യത്തിലും മാർക്കറ്റിംഗിലുമുള്ള തൻ്റെ കോർപ്പറേറ്റ് ജോലികളിൽ താൻ ഒരു മാറ്റം വേണമെന്നാഗ്രഹിച്ചതിനാൽ സിറാക്കൂസ് യൂണിവേഴ്‌സിറ്റി ബിരുദധാരിയായ വിയന്ന ഹിൻ്റ്‌സെ ജോലി ഉപേക്ഷിച്ചുവെന്ന് വെളിപ്പെടുത്തി. 24 വയസ്സുള്ളപ്പോൾ ഹിൻ്റ്‌സെ സ്വന്തമായി ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി കണ്ടെത്തി എന്നാൽ കോർപ്പറേറ്റ് ജോലിയിലുള്ള തന്റെ അസ്വസ്ഥത അവൾ ഒരു തെറാപ്പിസ്റ്റുമായിസംസാരിച്ചു. തുടർന്ന് വിയന്നയ്ക്ക് താത്പര്യമുള്ള ജോലിയിൽ നിന്ന് അവൾ ആഗ്രഹിക്കുന്നതിൻ്റെ ഒരു ലിസ്റ്റ് സൃഷ്ടിക്കാൻ അവളെ തെറാപ്പിസ്റ്റ് ഉപദേശിച്ചു. എന്നാൽ യുവതി തൻ്റെ സുഹൃത്തുക്കളോടൊപ്പം ജോലി ചെയ്യാനും ആളുകളുമായി ഇടപഴകാനും ആഗ്രഹിക്കുന്നുവെന്നും ഒരു പഴയ പിക്കപ്പ് ട്രക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും…
ചെരുപ്പിട്ട സ്പൈഡർമാൻ ഓടുന്ന കാറിന്‍റെ ബോണറ്റില്‍ ; 20,000 പിഴ ; കുറച്ച് ദിവസം ലോക്കപ്പ്
സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകണം. ചെരുപ്പിട്ട് സ്റ്റൈലിഷ് ലുക്കിൽ സ്പൈഡർമാനാണ് വൈറലായത് . ഓടുന്ന കാറിന്‍റെ ബോണറ്റില്‍ രാജകീയമായി ഇരുന്ന് റീല്‍സ് ഷൂട്ട് ചെയ്യുകയായിരുന്ന സ്പൈഡർമാനെ ദില്ലി പോലീസ് പൊക്കി.കാറോടിച്ച ഗൗരവ് സിംഗ് എന്ന 19 -കാരനെയും സ്പൈഡർമാനൊപ്പം പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു . ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി അപകടകരമായ വാഹനമോടിച്ചതിനും മറ്റ് ഗതാഗത നിയമലംഘനങ്ങൾക്കും 26,000 രൂപ പിഴയും ചുമത്തി. മിഹിർ ജാ എക്സില്‍ പങ്കുവച്ച വീഡിയോയാണ് വൈറലായത് . Delhi: This “Chappal wala Spiderman” was caught by Dilli Police, fined ₹20,000 and will spend a few days in lockup 🕷️🕸️ pic.twitter.com/KBOKcxmzHk — Mihir Jha (@MihirkJha) July 24, 2024 ‘ദില്ലി: ചപ്പൽ വാല സ്പൈഡർമാനെ ഡൽഹി പോലീസ് പിടികൂടി 20,000 രൂപ പിഴ ചുമത്തി.’ എന്ന കുറിപ്പോടെയാണ് മിഹിര്‍ ജാ വീഡിയോ പങ്കുവച്ചത്. തിരക്കുള്ള റോഡില്‍…
റെയിൽവേ പദ്ധതികളിൽ കേരള സർക്കാർ അത്ര സഹകരണം കാണിച്ചിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ പിന്തുണയുണ്ടെങ്കിൽ സംസ്ഥാനത്ത് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു .ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ 1997-98ൽ അനുവദിച്ച അങ്കമാലി-ശബരിമല റെയിൽവേ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികൾക്ക് മറുപടി പറയവെയാണ് റെയിൽവേ മന്ത്രിയുടെ പരാമർശം. “ഇതൊരു സങ്കീർണ്ണമായ പദ്ധതിയാണ്, ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാരിൻ്റെ സഹകരണം ആവശ്യമാണ്, വൈഷ്ണവ് പറഞ്ഞു, ഒരു പുതിയ അലൈൻമെൻ്റ് വിലയിരുത്തി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിർദിഷ്ട റെയിൽവേ ലൈൻ ഏകദേശം 111 കിലോമീറ്ററാണ്, പഴയ അലൈൻമെൻ്റിലെ പദ്ധതി ശബരിമല ക്ഷേത്രത്തിൽ നിന്ന് 35 കിലോമീറ്റർ കുറവാണ്. ചെങ്ങന്നൂരിൽ നിന്ന് 75 കിലോമീറ്ററോളം നീളം കുറഞ്ഞ പമ്പയിലേക്ക് ബദൽ അലൈൻമെൻ്റ് വേണമെന്ന് പൊതുജനങ്ങളുടെ ആവശ്യം ഉയർന്നിട്ടുണ്ട്. ശ്രീകോവിലിൽ നിന്ന് നാല് കിലോമീറ്റർ മാത്രം അകലെയാണ് പുതിയ അലൈൻമെൻ്റ്. പഴയ അലൈൻമെൻ്റ് വേണോ അതോ…
ഏകാന്തത ; കോഫിയും മദ്യവും; യഥാർത്ഥ സുഹൃത്തുക്കളില്ല : ബെംഗളൂരു ടെക്കിയുടെ കുറിപ്പ് വൈറൽ
പുതു തലമുറ കടുത്ത സമ്മർദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത് . അത് കൂടുതലും പ്രകടമാകുന്നത് മെട്രോ പൊളിറ്റൻ നഗരങ്ങളിൽ താമസിക്കുന്നവരാണെന്നതിൽ സംശയമില്ല .ഇപ്പോഴിതാ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച ബെoഗളൂരുവിൽ നിന്നുള്ള വാർത്തയാണ് ചർച്ചയാകുന്നത്. ബെംഗളൂരു ടെക്കികള്‍ കടുത്ത ഏകാന്തതയിലാണെന്ന കുറിപ്പ് വൈറലാവുകയാണ് . ബിഐടിഎസ് പിലാനിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ’ എക്സ്’ സമൂഹ മാധ്യമ കൂട്ടായ്മയില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചാ വിഷയം. ബെംഗളൂരുവില്‍ തൊഴില്‍ തേടിയെത്തിയ പുതിയ തലമുറ, പ്രത്യേകിച്ചും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന ബദ്ധിമുട്ടുകളെ കുറിച്ചുള്ള ചര്‍ച്ചയായി അത് മാറി. ലൈഫ് സ്റ്റൈൽ ,ഒറ്റപ്പെടൽ, അസന്തുലിതമായ ജോലി, മാനസികവും ശാരീരികവുമായി നേരിടുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഹർഷ് എന്ന യുവാവാണ് തന്‍റെ എക്സ് ഹാന്‍റിലില്‍ ഇത്തരത്തിൽ കുറിച്ചത് . “ബെംഗ്ലൂരിലെ ഭൂരിഭാഗം ടെക്കികളും വളരെ ഏകാന്തതയിലാണ്. കുടുംബത്തിൽ നിന്ന് അകന്ന് താമസിക്കുന്നവർ , അവർക്ക് യഥാർത്ഥ സുഹൃത്തുക്കളില്ല, ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്നു, ഉയർന്ന വാടക, കുട്ടികൾക്ക് മികച്ച മൂല്യങ്ങൾ…
ലണ്ടൻ ആസ്ഥാനമായുള്ള ആഗോള പൗരത്വ, താമസ ഉപദേശക സ്ഥാപനമായ ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക പുറത്തുവിട്ടു. ഹെൻലി പാസ്‌പോർട്ട് സൂചിക 2024 ജൂലൈ ഗ്ലോബൽ റാങ്കിംഗ് അനുസരിച്ച്, 195 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം നൽകുന്ന സിംഗപ്പൂർ ഒന്നാം സ്ഥാനത്താണ്. 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം നൽകുന്ന ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സ്പെയിൻ എന്നീ അഞ്ച് രാജ്യങ്ങളാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്. ലോകത്തിലെ യാത്രാവിവരങ്ങളുടെ കൃത്യമായ ഡാറ്റാബേസ് സൂക്ഷിക്കുന്ന ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരമാണ് പട്ടിക തയ്യാറാക്കിയത്. 58 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം നൽകുന്ന സെനഗലിനും താജിക്കിസ്ഥാനും ഒപ്പം ഇന്ത്യ 82-ാം സ്ഥാനത്താണ്.ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 58 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ സഞ്ചരിക്കാം. ഇന്തൊനേഷ്യ, മലേഷ്യ, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഇതില്‍പ്പെടും. അതെ സമയം , കഴിഞ്ഞ വർഷം നവംബർ മുതൽ ഇന്ത്യയുമായുള്ള ബന്ധം വഷളായ മാലിദ്വീപ്…
ഓഗസ്റ്റ് 9 ന് തിയേറ്ററുകളിൽ എത്തുന്ന പുതിയ ചിത്രമാണ് ‘താനാരാ’. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവർ ഒന്നിക്കുന്ന ഒരു കോമഡി ചിത്രമാണ് ‘താനാരാ’.റാഫി തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഗാനം റിലീസ് ചെയ്തത് മഞ്ജു വാര്യർ ആണ്. സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പതിഞ്ഞ ‘താനാരാ’യിലെ രണ്ടാമത്തെ ഗാനമായ ‘സോനാ ലഡ്കി’ പുറത്തിറങ്ങിയിരിക്കുകയാണ്. ബി കെ ഹരിനാരായണൻ കുറിച്ച വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം . പ്രിയ നായർ, ഗോപി സുന്ദർ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദീപ്‍തി സതിയുടെ ഹോട്ട് നൃത്തച്ചുവടുകളാണ് വീഡിയോയിൽ .എന്നാൽ ‘താനാരാ’ എന്ന ഗാനവും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റായിരുന്നു. റീലിസിന് മുമ്പായി പുറത്തിറങ്ങിയ രണ്ടാം ഗാനവും ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്. ഒരു മോഷ്ടാവിന്റേയും ഒരു യുവരാഷ്ട്രീയക്കാരന്റെയും ജീവിതത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കി, ഒരു മുഴുനീള കോമഡി എന്റർടൈനർ ആയി…
ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ഉന്നതവിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ ചരിത്രം സൃഷ്ടിക്കും: മന്ത്രി
ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിക്ക് തുടക്കം ക്യാംപസുകളുടെ അക്കാദമികവും നിപുണതയുമാർന്ന വിഭവ ശേഷി ഉപയോഗിച്ച് നിലവിൽ വരുന്ന ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ചരിത്രം സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തിരുവനന്തപുരത്ത് ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു മന്ത്രി. അക്കാദമിക ലോകവും തൊഴിൽ മേഖലയും തമ്മിലുള്ള അന്തരം കുറക്കേണ്ടതുണ്ട്. പ്രൊഫഷണൽ കോളേജുകളെപ്പോലെ ആർട്‌സ് ആൻഡ് സയൻസ് കോളജുകൾക്കും നവീന ആശയങ്ങൾ സാക്ഷാത്ക്കരിക്കാവുന്നതാണ് വിദ്യാർഥികൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ വിഭാവനം ചെയ്തിരിക്കുന്നത്. വിനിയോഗിക്കാത്ത ഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അക്കാദമിക ആവശ്യങ്ങൾക്ക് ശേഷം മിച്ചമുള്ള ഭൂമിയെയാണ് പദ്ധതിയിലേക്ക് ഉൾപ്പെടുത്താവുന്നത്. ആർട്സ് & സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ, മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കാം. വ്യവസായ പാർക്ക് വികസിപ്പിക്കാൻ തയ്യാറുള്ള കുറഞ്ഞത് 5 ഏക്കർ ഭൂമിയുള്ളതോ അല്ലെങ്കിൽ കുറഞ്ഞത് 2…
– ഭര്‍ത്താവും ബന്ധുക്കളും ആഭരണങ്ങളും പണവും കൈക്കലാക്കുന്നു -സ്ത്രീകള്‍ക്ക് നേരെ തൊഴിലിടങ്ങളിലും വ്യാപകമായ ചൂഷണം നടക്കുന്നു -ഓഗസ്റ്റ് മാസം മുതല്‍ വനിതാ കമ്മിഷന്‍ വിവിധ കാമ്പയിനുകള്‍ ആരംഭിക്കും എറണാകുളം : ജില്ലയില്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കപ്പെടുന്നതും ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായും വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വനിതാ കമ്മിഷന്‍ അദാലത്തിന്റെ രണ്ടാം ദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നു. വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മിഷന് മുന്നിലെത്തുന്നത്. എന്നാല്‍, ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഇവരുടെ പക്കല്‍ ഉണ്ടാകില്ല. ഇക്കാരണത്താല്‍ ആഭരണവും പണവും തിരികെ ലഭ്യമാക്കുന്നതിന് കഴിയുന്നില്ല. വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് ആഭരണങ്ങളും പണവും നല്‍കുകയാണെങ്കില്‍ അത് നിയമപരമായ…
ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങൾക്കിടയിൽ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങൾ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളിൽ കേരളം ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്. ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിർപ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്. ബജറ്റ് നിർദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിനു മുന്നിൽ ആവർത്തിച്ചുന്നയിക്കാൻ യോജിച്ച ശ്രമം നടത്തും. കേന്ദ്ര സർക്കാരിന്റെ ഇന്നത്തെ രാഷ്ട്രീയ നിലനിൽപ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിട്ടുള്ളത്. കേരളത്തിന്റെ കാര്യമെടുത്താൽ നമ്മുടെ ദീർഘകാല ആവശ്യങ്ങളായ എയിംസ് ഉൾപ്പെടെയുള്ളവ പരിഗണിച്ചതായി കാണുന്നില്ല. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. ഈ അവഗണ നിരാശാജനകവും പ്രതിഷേധാർഹവുമാണ്. കാർഷിക മേഖലയിൽ പ്രഖ്യാപിച്ച ചില…
വയനാട് : ജില്ലയില്‍ ഓഗസ്റ്റ് 15 നകം ഒരു പഞ്ചായത്തിന് കീഴില്‍ ഒരു സ്‌കൂള്‍ എന്ന രീതിയില്‍ പുകയില വിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ നിര്‍ദ്ദേശിച്ചു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. തുടര്‍ന്നുവരുന്ന രണ്ടുമാസത്തിനുള്ളില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും പുകയില വിമുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണിത്. പദ്ധതി നടപ്പാക്കാന്‍ ഉടന്‍ യോഗം ചേരണമെന്ന് ബന്ധപ്പെട്ട അധികാരികളോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ ട്രൈബല്‍ മേഖലയില്‍ വലിയ തോതിലുള്ള പുകയില ഉപയോഗം നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്ന ‘പുക ഇല്ലാ ക്യാമ്പയില്‍’ പദ്ധതി കൂടുതല്‍ ഊരുകളിലേക്ക് വ്യാപിക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. പുകയില നിയന്ത്രണ നിയമം കാര്യക്ഷമമായി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജീവിതശൈലി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന പൊതുജനാരോഗ്യ പരിപാടിയാണ് പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍. പുകയില…