Author: KL1Pr0gr3ss

‘ഉയരം കുറഞ്ഞ രാജാവ്, ഉയരമുള്ള രാജ്ഞി ഞങ്ങളുടെ സ്വന്തം കാര്യം ചെയ്യുന്നു’ എന്ന അടിക്കുറുപ്പോടെ കഴിഞ്ഞ ദിവസമാണ് കാലിഫോർണിയ സ്വദേശിയും 44 -കാരനുമായ ഗബ്രിയേല്‍ ഇൻസ്റ്റാഗ്രാമിൽ ഒരു വിഡിയോ പങ്കുവച്ചത് . ഭര്‍ത്താവ് ഗബ്രിയേൽ പിമെന്‍റലിന് വെറും 3 അടി മാത്രമാണ് ഉയരം. എന്നാല്‍ ഭാര്യ മേരി ടെമരയ്ക്ക് ഏഴ് അടിയും . ഈ ഉയര വ്യത്യാസമാണ് ദമ്പതിമാരെ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കിയത് . ഭാര്യ മേര ടെമര മോഡലിംഗ് രംഗത്തും ജോലി ചെയ്യുന്നു. View this post on Instagram A post shared by Gabriel Pimentel (@gpwiz) വെറും നാല് ദിവസം കൊണ്ട് അമ്പത്തിയാറ് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. ഗബ്രിയേലിന്‍റെ ആരാധകര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിക്കുന്ന പേരാണ് ‘രാജാവ്’ (King). ഇരുവരും തമ്മില്‍ ഏതാണ്ട് നാല് അടിയുടെ ഉയര വ്യത്യാസമുണ്ടെങ്കിലും കുടുംബ ജീവിതം സന്തുഷ്ടമാണ്. ഇരുവരുടെയും നിരവധി വീഡിയോകള്‍ നേരത്തെയും സമൂഹ…

Read More

ന്യൂയോർക്ക് : ഇതുവരെ കണ്ടെത്തിയതിൽ വെച്ച് കൂറ്റൻ ഡൈനോസർ അസ്ഥികൂടത്തിന് ലേലത്തിൽ ലഭിച്ചത് 4.46 കോടി ഡോളർ (44.മില്യൺ ഡോളർ). സ്റ്റെഗസോറസ് വിഭാഗത്തിൽപ്പെട്ട ഡൈനോസറിന്‍റെ അസ്ഥികൂടത്തിന്റെ ഉയരം 3.4 മീറ്ററും നീളം 8.2 മീറ്ററുമാണ്. ഭീമാകാരമായ വലിപ്പം കാരണം ഇതിനെ ‘അപെക്സ്’ എന്നും വിളിക്കും. ന്യൂയോർക്കിലാണ് ലേലം നടന്നത്. എന്നാൽ, ഇതു സ്വന്തമാക്കിയത് ആരാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലെ ഏതോ സ്ഥാപനമാണെന്ന് സൂചനയുണ്ട്. ബുധനാഴ്ച ന്യൂയോർക്കിൽ നടന്ന ലേലത്തിൽ റെക്കോഡ് വിലതകർത്ത് 44.6 മില്യൺ ഡോളറിനാണ് കൂറ്റൻ ദിനോസർ അസ്ഥികൂടം വിറ്റുപോയത് . ഭീമൻ അസ്ഥികൂടത്തിന് 150 ദശലക്ഷം വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പൂർണ്ണമായ അസ്ഥികൂടങ്ങളിൽ ഒന്നാണ് അപെക്സ്. ഒരു അസ്ഥികൂടത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിതെന്ന് ലേലം നടത്തിയ സോത്ബീസ് കന്പനി വ്യക്തമാക്കി. ഏകദേശം 11 ഇരട്ടി വിലയാണു അസ്ഥികൂടത്തിന് ലഭിച്ചത്. എന്നാൽ, അപെക്‌സിന് 4 മില്യൺ മുതൽ 6 മില്യൺ ഡോളർ വരെ…

Read More

ന്യൂഡൽഹി: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്ത്. ചിലർക്ക് അമാനുഷികനും ഭഗവാനുമാകാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് താൻ ഒരിക്കലും ആശങ്കപ്പെടുന്നില്ലെന്നും നിരവധിപേർ അതിന്‍റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുന്നുണ്ടെന്നും അത് ഫലം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.മോഹൻ ഭാഗവതിൻ്റെ ഒരു യോഗത്തിൽ ഒളിയമ്പെയ്ത പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. ജാർഖണ്ഡിൽ നിന്ന് നാഗ്പൂർ ലോക് കല്യാൺ മാർഗ് ലക്ഷ്യമാക്കി തൊടുത്ത ഏറ്റവും പുതിയ അഗ്നി മിസൈലിൻ്റെ വാർത്ത സ്വയം അഭിഷിക്തനായ പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്,” കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവിയും എംപിയുമായ ജയറാം രമേഷ് എക്‌സിൽ വീഡിയോ ഉൾപ്പെടുത്തി പറഞ്ഞു. തുടർന്ന് വൈറലായ വീഡിയോയിൽ, പുരോഗതിക്ക് അവസാനമില്ലെന്നും ആളുകളുടെ അത്യാഗ്രഹത്തിന് അവസാനമില്ലെന്നും ആർഎസ്എസ് മേധാവി പറയുന്നത് കേൾക്കാം.ജാർഖണ്ഡിലെ ഗുംലയിൽ സ്വമേധയാ പ്രവർത്തിക്കുന്ന സംഘടനയായ ‘വികാസ് ഭാരതി ‘സംഘടിപ്പിച്ച ഗ്രാമതല തൊഴിലാളി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗതിക്ക് എന്നെങ്കിലും അവസാനമുണ്ടോ? വികസനം എന്നത് അത്തരത്തിലുള്ള…

Read More

തെക്കുപടിഞ്ഞാറൻ ചൈനീസ് നഗരമായ സിഗോങ്ങിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു . 14 നിലകളുള്ള വാണിജ്യ കെട്ടിടത്തിൽ 75 പേരെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ കഴിഞ്ഞതായി ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ നിർമാണപ്രവർത്തനങ്ങൾ മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. തീപിടിത്തത്തെകുറിച്ചന്വേഷിക്കാൻ സംഘത്തെ അയച്ചതായി ചൈനയുടെ എമർജൻസി മാനേജ്‌മെൻ്റ് മന്ത്രാലയവും നാഷണൽ ഫയർ ആൻഡ് റെസ്‌ക്യൂ അഡ്മിനിസ്‌ട്രേഷനും അറിയിച്ചു. അതെ സമയം, തീപിടിത്തത്തിന് കാരണം എന്താണെന്നോ തീപിടിത്തം ഉണ്ടാകുമ്പോൾ കെട്ടിടത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. കെട്ടിടത്തിൽ ഒരു ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോർ, ഓഫീസുകൾ, റെസ്റ്റോറൻ്റുകൾ, ഒരു സിനിമാ തിയേറ്റർ എന്നിവയുണ്ട്. കെട്ടിടത്തിൻ്റെ താഴത്തെ നിലകളിൽ നിന്ന് ജനലുകളിൽ നിന്ന് കട്ടിയുള്ള കറുത്ത പുകയുടെ മേഘങ്ങൾ പുറത്തുവരുന്നതും ആകാശത്തേക്ക് ഉയരുമ്പോൾ 14 നിലകളുള്ള കെട്ടിടത്തെ മുഴുവൻ വിഴുങ്ങുന്നതും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ വലിയ തീജ്വാലകൾ ദൃശ്യമായിരുന്നു, അഗ്നിശമന സേനാംഗങ്ങൾ ഉടൻ തീയണച്ചു. കൂടാതെ…

Read More

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന ആപ്ലിക്കേഷനായ മെട്രാഷ് 2 ലൂടെ വ്യക്തികൾക്കും കമ്പനികൾക്കും വിസയിലെ വിവരങ്ങൾ (പാസ്‌പോർട്ട്, പേര്) എന്നിവ ഉടനടി മാറ്റാൻ അവസരം . ഖത്തർ ഇ-ഗവൺമെന്റ് പോർട്ടലായ ‘ഹുകൂമി’ യാണ് ഇക്കാര്യം അറിയിച്ചത്. മെട്രാഷ് 2 ആപ്ലിക്കേഷൻ മെട്രാഷ് 2 ആപ്ലിക്കേഷൻ ലോഗിൻ ചെയ്ത ശേഷം’ ആക്‌സസ് വിസ’ എന്ന കോളം ക്ലിക്ക് ചെയ്യണം. തുടർന്ന് വിവരങ്ങൾ മാറ്റാനുള്ള മെനുവിൽ ക്ലിക്ക് ചെയ്യുക. ശേഷം വ്യക്തിഗത ഇടപാടോ കമ്പനി ഇടപാടോ എന്ന് വ്യക്തമാക്കുക. ഇവിടെ വിസ നമ്പർ നൽകി അടുത്ത പേജിലേക്ക് പ്രവേശിക്കാം. ഈ പേജിൽ വിസയിലെ വിവരങ്ങൾ (പാസ്‌പോർട്ട്, പേര്) തിരുത്താവുന്നതാണ്. വിവരങ്ങളുടെ കൃത്യത പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് തുടർ നടപടികളിലേക്ക് പ്രവേശിക്കേണ്ടത്. എന്നാൽ ,പാസ്‌പോർട്ടിലെ വിവരങ്ങൾ തിരുത്തുന്ന സേവനമാണ് ആവശ്യമുള്ളതെങ്കിൽ അതിന്റെ പകർപ്പ് കൂടെ അറ്റാച്ച് ചെയ്യണം. സേവനം സൗജന്യമാണ്. നിലവിൽ മെട്രാഷ് 2 ആപ്പിലൂടെ വിവിധ വകുപ്പുകളിലായി മുന്നൂറിലേറെ സേവനങ്ങളാണ് ആഭ്യന്തര മന്ത്രാലയം…

Read More

ഒരു നാലുവയസ്സുകാരി നൂറുകണക്കിന് മുതലക്കുഞ്ഞുങ്ങളുമായി കളിക്കുന്ന ചിത്രങ്ങളാണ് ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നത്.തായ്‌ലൻഡിലാണ് സംഭവം. ജൂലൈ ആദ്യവാരമാണ് തായ് വനിത ക്വാൻറൂഡി സിരിപ്രീച്ച തൻ്റെ മകൾ ഇരുന്നൂറിലധികം മുതലക്കുഞ്ഞുങ്ങളുമായി കളിക്കുന്നതിൻ്റെ നിരവധി വിഡിയോകൾ പോസ്റ്റ് ചെയ്തത് . തായ് ടിവി ചാനലായ തൈച്ച് 8 ന്യൂസാണ് വാർത്ത പുറത്ത് വിട്ടത് . ചിത്രങ്ങളിലും വിഡിയോയിലും പെൺകുട്ടി മുതലകുഞ്ഞുങ്ങളെ കൈയിലെടുത്തും തോളിൽ വച്ചും യാതൊരു ഭയവുമില്ലാതെ കളിക്കുന്ന ദൃശ്യങ്ങളായിരുന്നു. ഫേസ്ബുക്ക് പേജിൽ ഇവർ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തായ്‌ലൻഡിൽ ഒരു മുതല ഫാം നടത്തുകയാണ് ക്വാൻറൂഡി. മുതലകളോടുള്ള തന്‍റെ മകളുടെ ഭയം പൂർണ്ണമായും ഒഴിവാക്കാനാണ് ഇത്തരത്തിൽ മുതല കുഞ്ഞുങ്ങൾക്ക് ഒപ്പം മകളെ കളിക്കാൻ അനുവദിക്കുന്നത് എന്നാണ് ക്വാൻറൂഡി അവകാശപ്പെടുന്നത്. തുകൽ, മാംസം, മറ്റ് ഉപോൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ മുതല ഉൽപന്നങ്ങളുടെ നിർമ്മാതാക്കളും കയറ്റുമതിക്കാരും ഒന്നാണ് തായ്‌ലൻഡ്. 1.2 ദശലക്ഷം മുതലകളെ ഉൽപ്പാദിപ്പിക്കുന്ന 1,000-ത്തിലധികം ഫാമുകൾ രാജ്യത്തുണ്ടെന്ന് തായ് ഫിഷറീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.…

Read More

മലപ്പുറം ജില്ലയിൽ മൂന്ന് മലമ്പനി കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു.  പൊന്നാനിയിൽ ഒരു മലമ്പനി കേസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർ  പ്രദേശത്ത് ഗൃഹസന്ദർശന സർവ്വേ നടത്തുകയും,  രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിൽവീണ്ടും രണ്ട്  മലമ്പനി കേസുകൾ  കണ്ടെത്തുകയും രോഗം  സ്ഥിരീകരിക്കുകയും ചെയ്തു. ഇതോട് കൂടി പൊന്നാനിയിൽ മൂന്ന് മലമ്പനി കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പൊന്നാനി നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പൊന്നാനിയിലും പരിസരങ്ങളിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നഗരസഭയിൽ രോഗം കണ്ടെത്തിയ പ്രദേശങ്ങൾ  കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രദേശത്ത് കൊതുകളുടെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ, കൊതുകു നശീകരണ പ്രവർത്തനങ്ങൾ എന്നിവ നടന്ന് വരുന്നുണ്ട്. രാത്രി കാലങ്ങളിൽ കൊതുകുവല ഉപയോഗിക്കുവാനും വീടുകളിൽ  കൊതുകു നശീകരണ സാമഗ്രികൾ ഉപയോഗിക്കുവാനും ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കത്തവർക്കും രോഗം ഉണ്ടാകാൻ സാധ്യത ഉണ്ട്. ഒരു മാസത്തിനുള്ളിൽ പനി ബാധിച്ചവർ സർക്കാർ ആശുപത്രിയിൽ…

Read More

ഇടുക്കി  : മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികൾ ക്ഷീരകർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള എ – ഹെൽപ് (അക്രെഡിറ്റഡ് ഏജൻറ് ഫോർ ഹെൽത്ത് ആൻഡ് എക്സ്റ്റൻഷൻ ഓഫ് ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ ) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും,പരിശീലന പരിപാടിയും ആരംഭിച്ചു.നാല്പത്തിരണ്ട്‌ ദിവസത്തെ പശുസഖി പരിശീലനം പൂർത്തിയാക്കിയ വനിതകൾക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം. പൊതുവിൽ ആരോഗ്യ വകുപ്പിലെ ആശ വർക്കർമാരെപ്പോലെയാകും ഇവരുടെ പ്രവർത്തനം. ട്രെയിനിങ് പൂർത്തിയാക്കിയ ശേഷം നാഷണൽ അക്കാദമി ഓഫ് ആർ .എസ് .ഇ .ടി .ഐ നടത്തുന്ന പരീക്ഷയും വിജയിക്കേണ്ടതുണ്ട്. കർഷകർക്ക് അറിവ് പകർന്നു കൊടുക്കുവാൻ കഴിയുന്ന വിധത്തിൽ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളെകുറിച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നത്. വാഗമൺ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നടന്ന സമ്മേളനം അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രുതി പ്രദീപ് ഉദഘാടനം ചെയ്തു.ഏലപ്പാറ പഞ്ചായത്ത് വാഗമൺ ടൗൺ വാർഡ് മെമ്പർ പ്രദീപ് കുമാർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.മിനി. ആർ . പദ്ധതി വിശദീകരണം…

Read More

ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താന്റെ നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി. ആരോഗ്യ മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ച് വിദ്യാർഥിയാണ് അദ്ദേഹം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറാണ്. മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വി.സിയായിരുന്നു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ചെയർമാനായിരുന്നു. പത്മവിഭൂഷൺ ഉൾപ്പെടെ ഇന്ത്യയിലെയും വിദേശത്തെയും ധാരാളം ബഹുമതികൾക്ക് അദ്ദേഹം അർഹനായി. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്ന സമയത്ത് ചെലവ് കുറഞ്ഞതും നൂതനവുമായ മെഡിക്കൽ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നതിനും സാധാരണ ജനങ്ങളുടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കുന്നതിനും കൂടുതൽ ഊന്നൽ നൽകി. വിദേശത്ത് നിന്ന് വലിയ വില കൊടുത്തു വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമിച്ച് ഇന്ത്യയിൽ ആദ്യമായി കുറഞ്ഞ വിലയ്ക്ക് വാൽവ് ലഭ്യമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങൾ ഏറെ ശ്രദ്ധ നേടി. രക്തബാഗുകൾ നിർമിച്ച് വ്യാപകമാക്കി. അദ്ദേഹത്തിന്റെ…

Read More

യു.പി : കൻവാർ തീർഥാടന യാത്രയ്ക്ക് മുന്നോടിയായി ഹോട്ടൽ ഉടമകളോടും കച്ചവടക്കാരോടും ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന് മുസാഫർനഗർ പോലീസ്. എന്നാലിത് ‘മതപരമായ വിവേചനം’ എന്നാണ് സാധാരണക്കാർ ആക്ഷേപിക്കുന്നത് . അതെ സമയം കൻവാർ തീർഥാടന യാത്ര സമാധാനപരമായി നടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി . യുപി സംസ്ഥാന സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും കൻവാർ യാത്ര സുഗമവും തടസ്സരഹിതവുമായ രീതിയിൽ പൂർത്തീകരണം ഉറപ്പാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ വർഷത്തെ കൻവർ യാത്ര ജൂലൈ 22 ന് ആരംഭിച്ച് ഓഗസ്റ്റ് 2 ന് സമാപിക്കും. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ, ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന ഹോട്ടലുകൾ, ധാബകൾ, വണ്ടികൾ എന്നിവ അവരുടെ ഉടമസ്ഥരുടെയും കടയുടെയോ വണ്ടിയോ നടത്തുന്ന ഉടമസ്ഥരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ പ്രാദേശിക ഭരണകൂടം നിർദ്ദേശം നൽകി. അതെ സമയം മത നേതാക്കളായ മുഹമ്മദ് സുബൈർ, എഐഎംഐഎം മേധാവി അസദ്ദുദ്ദീൻ ഒവൈസി, ഇസ്ലാമിസ്റ്റുകൾ എന്നിവർ മതപരമായ…

Read More