Subscribe to Updates
Get the latest creative news from FooBar about art, design and business.
Author: KL1Pr0gr3ss
ഫോട്ടോ ഷൂട്ടിനിടെ കുതിച്ച് വന്ന ട്രെയിൻ ; 90 അടി താഴ്ചയിലേക്ക് ചാടി നവദമ്പതികൾ ; വിഡിയോ വൈറൽ
ജയ് പൂർ :തീവണ്ടിയുടെ മുന്നിൽ നിന്ന് രക്ഷപ്പെടാൻ നവ ദമ്പതികൾ പാളത്തിൽ നിന്ന് മലയിടുക്കിലേക്ക് ചാടി .വിവേക പൂർവ്വമല്ലാത്ത പ്രവൃത്തിയിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു, ഇതിൻ്റെ വീഡിയോ ഇപ്പോൾ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. മുന്നോട്ട് കുതിച്ച ട്രെയിനിൽ ഇടിക്കാതിരിക്കാൻ ഗോറാം ഘട്ട് പാലത്തിൽ നിന്നാണ് ജയ്‌പൂർ ദമ്പതികൾ താഴേയ്ക്ക് ചാടിയത്. രാജസ്ഥാനിലെ പാലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. റെയിൽപാളത്തിൽ നിന്നുള്ള ഫോട്ടോ ഷൂട്ടിനിടെ അപ്രതീക്ഷിതമായി ട്രെയിൻ വന്നപ്പോഴാണ് മറ്റൊന്നും ആലോചിക്കാതെ ദമ്പതിമാർ താഴേയ്ക്ക് ചാടിയത്. രക്ഷപ്പെടാന്‍ മറ്റൊരു മാർഗവും കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് ഇരുവരും 90 അടി താഴ്ചയിലേക്ക് ചാടിയത്. എന്നാൽ ദമ്പതിമാരെ കണ്ട ലോക്കോ പൈലറ്റ് പാലത്തിന് മുകളില്‍ ട്രെയിന്‍ നിര്‍ത്തിയിരുന്നു. ഇതിന്റെയെല്ലാം ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബാഗ്‌രി നഗര്‍ സ്വദേശികളായ രാഹുല്‍ മേവാദ (22), ഭാര്യ ജാന്‍വി (20) എന്നിവരാണ് സാഹസത്തിന് മുതിർന്നത് . ഗോറാം ഘട്ടിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് ഇരുവരും ഫോട്ടോഷൂട്ടിനായി ഗോറാം ഘട്ട് ഹെറിറ്റേജ് പാലത്തിലെത്തിയത് .…
സ്നേഹത്തിലും വിശ്വാസത്തിലും കെട്ടിപ്പടുത്തതാണ് വിവാഹമെന്നാണ് പൊതുവെ പറയപ്പെടുക. എന്നാൽ ചിലപ്പോൾ വിശ്വാസം തകരുകയും ബന്ധം വഷളാകുകയും ചെയ്യുന്നു. ചൈനയിലെ ഒരു പുരുഷനാണ് ഇത് സംഭവിച്ചത് . ഭാര്യ ചതിച്ചതായി എപ്പോഴും സംശയിക്കുകയും തൻ്റെ ഹൃദയം തകർക്കുന്ന കാര്യങ്ങൾ ചെയ്‌തെന്നും അദ്ദേഹം പരാതിപ്പെടുന്നു. ചൈനയിലെ സെൻട്രൽ ഹുബെയ് പ്രവിശ്യയിലെ സിയാനിൽ നിന്നുള്ള 33 കാരനായ ജിംഗ് ആണ് ഭാര്യയെ ഡ്രോൺ ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ തീരുമാനിച്ചത് .കഴിഞ്ഞ ഒരു വർഷമായി ഭാര്യയുടെ പരുഷമായ പെരുമാറ്റത്തിൽ ജിംഗ് അമ്പരന്നിരുന്നു. “അവൾ മുമ്പ് തന്റെയും മാതാപിതാക്കളുടെയും കാര്യത്തിൽ സത്യസന്ധയായിരുന്നു , എന്നാൽ ഇപ്പോൾ പലപ്പോഴും മാതാപിതാക്കളെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് തനിച്ചാണ് പുറത്തുപോകുന്നത്.” ജിംഗ് പറയുന്നു . ഭാര്യയ്‌ക്കെതിരായ തെളിവുകൾ ശേഖരിക്കാൻജിംഗ് ഡ്രോൺ ക്യാമറ ഉപയോഗിച്ചു. അവളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുമായി അയാൾ അവളെ പിന്തുടർന്നു. എന്നാൽ ഡ്രോൺ ക്യാമറയിൽ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. സത്യം തെളിയിക്കാൻ കഴിയാതെ വന്നപ്പോഴാണ് തെളിവ് ശേഖരിക്കാൻ ഭർത്താവ്…
ഡൊണാൾഡ് ട്രംപിൻ്റെ ഘാതകൻ തോമസ് ക്രൂക്ക്സ് ആരായിരുന്നു? ഷൂട്ട് ചെയ്യാൻ തോക്ക് എവിടെനിന്ന് ലഭിച്ചു ? മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് അമേരിക്ക ഇതുവരെയും കര കയറിയിട്ടില്ല. ട്രംപിനെ വെടിവയ്ക്കാൻ കൊലയാളിയായ തോമസ് മാത്യു ക്രൂക്‌സ് തൻ്റെ പിതാവിൻ്റെ തോക്ക് ഉപയോഗിച്ചതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു .ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് വെടിയേറ്റത്. ട്രംപിന്റെ വധ ശ്രമത്തിന് ശേഷം മണിക്കൂറുകൾക്ക് ശേഷമാണ് എഫ്ബിഐ (സുരക്ഷാസേന) കൊലയാളിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ തിരികെ വെടിവെച്ചത് . 20 കാരനായ തോമസ് മാത്യു ക്രൂക്‌സ് ആണ് കൊല്ലപ്പെട്ടതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. Trump got shot in the side of the head at his rally in Pennsylvania pic.twitter.com/5xtwgRscOr — Hodgetwins (@hodgetwins) July 13, 2024 പെൻസിൽവാനിയയിലെ ബെഥേൽ പാർക്കിലെ താമസക്കാരനായ തോമസ് ക്രൂക്കിൻ്റെ അയൽവാസികൾ തന്നെ വിവരമറിഞ്ഞ് അമ്പരന്നു. അവനെപ്പോലെ…
മൃഗപീഡന കേസുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് മുതല വിദഗ്ധനായ ആദം ബ്രിട്ടൻ പുതിയ റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് അന്തിമ വാദം മാറ്റിവച്ചു . കേസ് ഇനി ഓഗസ്റ്റിൽ പരിഗണിക്കും. ബലാത്സംഗം, പീഡനം, ഡസൻ കണക്കിന് നായ്ക്കളുടെ മരണം എന്നിവയ്ക്ക് കുറ്റാരോപിതനായ ബ്രിട്ടൺ ഓസ്‌ട്രേലിയയിൽ 249 വർഷം തടവ് അനുഭവിക്കേണ്ടിവരും. മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് 60 ലധികം കുറ്റങ്ങൾ അദ്ദേഹം സമ്മതിച്ചിരുന്നു . 2023 ലായിരുന്നു വിചാരണ. എൻടി സുപ്രീം കോടതി ജഡ്ജിയാണ് കേസ് മാറ്റിവെച്ചത് . വാദം ആരംഭിക്കുന്നതിന് മുമ്പ് ജീവനക്കാരോടും മൃഗാവകാശ പ്രവർത്തകരോടും മുറിയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടു. “മൃഗങ്ങളോടുള്ള വിചിത്രമായ ക്രൂരത” യാണെന്നും ഗുരുതരമായ മാനസിക അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ഇത്തരം അസ്വാഭാവിക കുറ്റകൃത്യങ്ങൾക്ക് കഴിയുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. അന്തിമ വിധിക്കായി ജനം കാത്തിരിക്കുമ്പോൾ, ജയിലിൽ ഏകദേശം 30 മണിക്കൂർ മാനസിക ചികിത്സയ്ക്ക് ശേഷം ബ്രിട്ടൻ്റെ മാനസികാവസ്ഥ ചർച്ച ചെയ്യുന്ന ഒരു പുതിയ റിപ്പോർട്ട് ബ്രിട്ടൻ്റെ അഭിഭാഷകൻ അവതരിപ്പിച്ചു. കുറ്റവാളിക്ക് പശ്ചാത്താപവും ഉൾക്കാഴ്ചയും…
ഒമാനിൽ നിന്നും സലാം എയർ മസ്‌കറ്റിനും ചെന്നൈയ്ക്കും ഇടയിൽ നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് ആരംഭിച്ചു. ജൂലൈ 12 മുതലാണ് സർവീസ് തുടങ്ങിയത് . ആഴ്ചയിൽ രണ്ടുതവണ, പ്രത്യേകിച്ച് വ്യാഴം , ശനി ദിവസങ്ങളിൽ വിമാനങ്ങൾ സർവീസ് നടത്തും. ഉദ്ഘാടന വിമാനം രാത്രി 11 മണിക്ക് മസ്‌കറ്റിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 4:15 ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി, തിരിച്ച് 5 മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടും. ഈ പുതിയ സേവനം യാത്രക്കാർക്ക് നിലവിലുള്ള രാവിലെയും വൈകുന്നേരവും ഉള്ള ഫ്ലൈറ്റുകൾക്ക് പുറമെ ഒരു അധിക ഓപ്ഷനും വാഗ്‌ദാനം ചെയ്യുന്നു. ആദ്യ ദിനം മസ്‌കറ്റിലേക്കുള്ള ചെന്നൈ വിമാനം 179 യാത്രക്കാരുമായി എത്തിയപ്പോൾ 142 യാത്രക്കാർ ചെന്നൈയിൽ നിന്ന് മസ്‌കറ്റിലേക്ക് മടങ്ങി. ഫ്ലൈറ്റ് ദൈർഘ്യം ഏകദേശം 3 മണിക്കൂർ 46 മിനിറ്റായിരുന്നു , ഇത് രണ്ട് നഗരങ്ങൾക്കിടയിൽ സൗകര്യപ്രദമായ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. അതെ സമയം മുമ്പ്, ചെന്നൈയ്ക്കും മസ്‌കറ്റിനും ഇടയിൽ ദിവസേന രണ്ട്…
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം അപേക്ഷ നൽകണം. പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്തു വേണം അപേക്ഷ സമർപ്പിക്കാൻ. വിവരങ്ങളെല്ലാം നൽകിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്ലിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോൾ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാകൂ. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ലിക് റിലേഷൻസ് ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ലിക് റിലേഷൻസ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റേയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇൻഫർമേഷൻ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിർബന്ധമല്ല.…
വെള്ളിയാഴ്ച്ച രാത്രിയായിരുന്നു അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത വിരുന്ന് ആരംഭിച്ചത് . നിരവധി ബോളിവുഡ് താരങ്ങളായിരുന്നു ചടങ്ങിൽ പങ്കെടുത്തത് .പോപ്പ് ഐക്കൺ ജസ്റ്റിന്‍ ബീബറായിരുന്നു ആഘോഷത്തിനിടയിലെ ശ്രദ്ധാകേന്ദ്രം. അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളായ പീച്ചുകൾ’, ‘ബേബി’ എന്നിവയ്ക്ക് താരങ്ങളെല്ലാം തന്നെ ചുവട് വച്ചു .ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ജാന്‍വി കപൂറുമെല്ലാം സംഗീത നിശ കൊഴുപ്പിച്ചു . ഇതിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതെ സമയം ,സല്‍മാന്‍ ഖാനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ രാധിത സേതും ഒരുമിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് . സംഗീത് ചടങ്ങിനിടെ ഫോട്ടോഗ്രാഫർമാർക്കു മുന്നില്‍ പോസ് ചെയ്യാനായി മുന്നോട്ട് പോകണമെന്ന് രാധിക വാശിപിടിച്ചെങ്കിലും സൽമാൻ ആ അപേക്ഷ സൗഹൃദപരമായി നിരസിക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്തു, അവൾക്ക് തിളങ്ങാൻ അദ്ദേഹം അവസരം നൽകി. തുടർന്ന് ഒരു പുഞ്ചിരിയോടെ രാധിക…
കണ്ണൂർ: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് തൃശൂർ, മലപ്പുറം , കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അതെ സമയം കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരി ക്കുമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. എന്നാൽ കാസർഗോഡ് ജില്ലയിലെ കോളജുകൾക്ക് തിങ്കളാഴ്ചത്തെ അവധി ബാധക മല്ലെന്ന് കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല. മൂന്ന് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
അബുദാബി: പൊതുവെ സ്ത്രീകൾക്ക് നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഗൾഫ് രാജ്യങ്ങൾ .പ്രത്യേകിച്ച് ഡ്രൈവിംഗ് പോലുള്ള കാര്യത്തിൽ. എന്നാൽ നിയന്ത്രണങ്ങൾ ഒഴിവാക്കിയ സാഹചര്യത്തിൽ പർദ്ദ ധരിച്ച് ട്രക്ക് ഓടിക്കുന്ന ഇന്ത്യൻ യുവതിയാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമ വാർത്തകളില്‍ നിറയുന്നത്. ഫൗസിയ സഹൂർ എന്ന യുവതിയാണ് അറബിവേഷത്തിൽ 22 ചക്രങ്ങളുള്ള ട്രക്ക് ഓടിച്ച് വമ്പൻ വാഹനം കൈപ്പിടിയിലൊതുക്കിയത് . വാർത്തകളിൽ നിറയുമ്പോഴും ചരിത്രത്തിലേക്ക് കൂടിയാണ് ഫൗസിയ ട്രക്ക് ഓടിച്ചു കയറ്റുന്നത്. കാരണം യുഎഇയില്‍ ഹെവി ലൈസൻസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയാവുകയാണ് ഫൗസിയ. 2013ലാണ് ഫൗസിയ ആദ്യമായി കാർ ലൈസൻസ് നേടിയത് . ലൈറ്റ് വെഹിക്കിള്‍ ഡ്രൈവിങ് ലൈസൻസ് നേടിയ ശേഷം 9 വർഷങ്ങള്‍ക്ക് ശേഷമാണ് ഹെവി വെഹിക്കിള്‍ ലൈസൻസ് നേടാൻ തീരുമാനിച്ചത്.കൂടാതെ ഇന്ത്യയില്‍ നിന്ന് കൊമേഴ്സ് ആൻഡ് ബിസിനസില്‍ ബിരുദവും ഫൗസിയ കരസ്ഥമാക്കിയിട്ടുണ്ട്. പരിശീലന വേളയിൽ ശാരീരിക പരിശോധനയും നേത്ര പരിശോധനയും നടത്തി. തന്റെ പ്രവൃത്തി പരിചയത്തില്‍, ആദ്യമായി ഒരു സ്ത്രീ ടെസ്റ്റിനായി…
ഒട്ടേറെ ജീവിതഗന്ധിയായ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട് . പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തിട്ടുള്ളതാണ് അന്തിക്കാട് ചിത്രങ്ങളെല്ലാം . ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് .ഇപ്പോഴിതാ ആരാധകർക്കായി പുത്തൻ പരീക്ഷണവുമായി എത്തുകയാണ് സത്യൻ അന്തിക്കാട് . മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് അദ്ദേഹം.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. തന്റെ ഒരോ സിനിമയിലൂടെയും അന്തിക്കാട് പ്രേക്ഷകർക്കായി പകർന്നു നൽകുന്നത് ഓരോ സന്ദേശമാണ് .അദ്ദേഹം അടുത്തിടെ പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വെയ്ക്കുന്നത് . സത്യൻ അന്തിക്കാടിന്റെ ഫേസ്‌ബുക്ക് കുറിപ്പ് : “ഷൂട്ടിങ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളു. കഥയ്ക്ക് മുമ്പ് പേര് കിട്ടിയ ചരിത്രമാണ് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിനുള്ളത്. “ അടുത്ത സിനിമ ഒരു കോളനിയുടെ…